രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് Aisha Sulthana ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരി​ഗണിക്കും

എഫ്ഐആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 12:10 PM IST
  • കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും കേസിന്മേലുള്ള തുടർനപടികളും റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
  • സർക്കാരിനെതിരെ വിമർശനം നടത്തുന്നതിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോ​ഗമാണെന്നും ഹർജിയിൽ പറയുന്നു
  • കൊവിഡ് വ്യാപനം വർദ്ധിച്ചത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അലംഭാവം കാരണമാണെന്ന് സൂചിപ്പിക്കാനാണ് ബയോ വെപ്പൺ പരാമർശം നടത്തിയത്
  • രാജ്യദ്രോഹവകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് Aisha Sulthana ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി: രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന ഹൈക്കോടതിയിൽ (High Court) സമർപ്പിച്ച ഹർജി ഇന്ന് പരി​ഗണിക്കും. എഫ്ഐആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി (Plea) സമർപ്പിച്ചത്.

കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും കേസിന്മേലുള്ള തുടർനപടികളും റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിനെതിരെ വിമർശനം നടത്തുന്നതിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോ​ഗമാണെന്നും ഹർജിയിൽ പറയുന്നു.

ALSO READ: കവരത്തി പൊലീസിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി Aisha Sulthana

കൊവിഡ് വ്യാപനം വർദ്ധിച്ചത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ (Administrator) അലംഭാവം കാരണമാണെന്ന് സൂചിപ്പിക്കാനാണ് ബയോ വെപ്പൺ പരാമർശം നടത്തിയത്. പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചാണ് കേസെടുത്തത്. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപത്തിനോ മറ്റോ കാരണമായിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹവകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് അശോക് മേനോന്റെ സിം​ഗിൾ ബെഞ്ച് ഇന്ന് ഹർജി പരി​ഗണിക്കും. കേസിൽ ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കവരത്തി പൊലീസിന് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ ജാമ്യം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ALSO READ: Lakshadweep: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

ടെലിവിഷന്‍ ചര്‍ച്ചയിലെ തന്റെ പരാമര്‍ശം ബോധപൂര്‍വമായിരുന്നില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഐഷ സുൽത്താന നേരത്തെ പറഞ്ഞിരുന്നു. ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്ക് പോലും വിഘടന ചിന്തകൾ ഉണ്ടാകുന്ന പരാമർശമാണ് ഐഷ നടത്തിയതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഐഷ പറഞ്ഞതിന്റെ ഫലമായി സംഘർഷം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ഐഷ സുൽത്താനക്കെതിരെ പരാതി നൽകിയത്. ബയോവെപ്പൺ എന്ന വാക്ക് പ്രയോ​ഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അയാളും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെയാണ് തനിക്ക് തോന്നിയതെന്നും ഫേസ്ബുക്ക്കു (Facebook post) റിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.

ALSO READ: Lakshadweep: ലക്ഷദ്വീപിൽ കരിദിനം ആചരിക്കുന്നു; പ്രതിഷേധം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കുന്നതിനിടെ; വീടുകളിലെ കരിങ്കൊടികൾ നീക്കാൻ ശ്രമിച്ച് പൊലീസ്

അ‍ഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കേസ്. പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണ് ജൈവായുധം എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തിനെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോൗ പരാമർശം ഉണ്ടായിട്ടില്ല. ചാനൽ ചർച്ചയിൽ, മലയാളം ശരിക്ക് സംസാരിക്കാൻ അറിയാത്ത തനിക്ക് ചെറിയൊരു നാക്കുപിഴ മാത്രമാണ് ഉണ്ടായത്. തിരിച്ചറിഞ്ഞ ഉടൻ വീഡിയോയും കുറിപ്പും പുറത്തിറക്കുകയും പരാമർശം തിരുത്തുകയും ചെയ്തിരുന്നുവെന്ന് ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News